സന്ന്യസ്തർ സുവിശേഷവത്കരണത്തിന്റെ മാനദണ്ഡമുപയോഗിച്ച് ആത്മവിചിന്തനം നടത്തുക: ഫ്രാൻസിസ് പാപ്പാ - vatican news

സന്ന്യസ്തർ സുവിശേഷവത്കരണത്തിന്റെ മാനദണ്ഡമുപയോഗിച്ച് ആത്മവിചിന്തനം നടത്തുക: ഫ്രാൻസിസ് പാപ്പാ - vatican news

Play all audios:


ദൈവമാതാവിന്റെ സഭയിലെ സഹോദരങ്ങൾ, വിശുദ്ധ ബസിലിന്റെ സഭയിലെ അംഗങ്ങൾ, മിഷൻ സഭ എന്നിവരുടെ പൊതുസമ്മേളനത്തെ (General Chapter) അഭിസംബോധന ചെയ്‌ത്‌ പാപ്പാ നൽകിയ സന്ദേശത്തിന്റെ സംക്ഷിപ്തരൂപം.


മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി വിശുദ്ധ ജ്യോവന്നി ലെയൊനാർദിയാൽ സ്ഥാപിക്കപ്പെട്ട, ദൈവമാതാവിന്റെ സഭയിലെ സഹോദരങ്ങൾ (the Order of the Mother of God), വിശുദ്ധ യോസഫാത്തിന്റെ പേരിൽ


അറിയപ്പെടുന്നതും, വിശുദ്ധ ബസിലിന്റെ ആധ്യാത്മികത പിന്തുടരുന്നതുമായ സഭയിലെ വൈദികർ (Basilian Order of Saint Josaphat), വിശുദ്ധ വിൻസെന്റ് ഡി പോളിനാൽ സ്ഥാപിക്കപ്പെട്ട മിഷൻ സഭാസമൂഹം (Congregation


of the Mission) എന്നീ സന്ന്യസ്ഥസഭകളുടെ പൊതു സമ്മേളനങ്ങളെ അഭിസംബോധന ചെയ്യവേ, ഓരോ സഭാസമൂഹങ്ങളും തങ്ങളുടെ ആധ്യാത്മികജീവിതത്തെക്കുറിച്ചുള്ള ആത്മീയവിചിന്തനം നടത്തണമെന്നും, അതിനുള്ള ഒരു


പ്രധാനപ്പെട്ട മാനദണ്ഡം തങ്ങളുടെ പ്രവർത്തങ്ങളിൽ സുവിശേഷവത്കരണത്തിന് നൽകിയ പ്രാധാന്യമായിരിക്കണമെന്നും ഫ്രാൻസിസ് പാപ്പാ ഉദ്‌ബോധിപ്പിച്ചു. പൊതുസമ്മേളനവും പരസ്പരബന്ധവും കോവിഡ് മഹാമാരിയുടെ അവസരം,


പരസ്പരമുള്ള കണ്ടുമുട്ടലുകൾ എപ്പോഴും നിസ്സാരമായി എടുക്കേണ്ട കാര്യമല്ലെന്ന് വ്യക്തമാക്കിയെന്നു പറഞ്ഞ പാപ്പാ, ഒരുമിച്ച് നിൽക്കുന്നില്ലെങ്കിൽ ഒന്നും ചെയ്യാൻ സാധ്യമല്ലെന്ന തിരിച്ചറിവിലേക്ക് വളരാൻ


പൊതുവായ കൂട്ടായ്‌മകൾ സഹായിക്കുമെന്ന് ഓർമ്മിപ്പിച്ചു. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ ക്രിസ്തു പറയുന്ന മുന്തിരിച്ചെടിയുടെയും ശാഖകളുടയും (യോഹ. 15, 5) ഉദാഹരണം ഉദ്ധരിച്ച പാപ്പാ, ഈയൊരു കൂട്ടായ


പ്രവർത്തനത്തിന്റെ അനുഭവം എല്ലാ സമൂഹാംഗങ്ങളിലേക്കും പകരേണ്ട ഒന്നാണെന്ന് പറഞ്ഞു. സന്ന്യസ്തസമൂഹങ്ങളും സിദ്ധികളും പൊതുവായ ചാപ്റ്റർ എന്നത് ഒരു ആത്മീയവിചിന്തനത്തിന്റെ സമയമാണെന്ന് പറഞ്ഞ പാപ്പാ,


അത്, ഓരോ അംഗങ്ങളും തങ്ങളുടെ സമൂഹത്തിന്റെ പൊതുവായ സിദ്ധിയോട് എത്രമാത്രം വിശ്വസ്തത പാലിക്കാൻ തങ്ങൾക്ക് സാധിക്കുന്നുണ്ട് എന്നും, എവിടേക്കാണ് പരിശുദ്ധാത്മാവ് തങ്ങളെ നയിക്കുവാൻ


ആഗ്രഹിക്കുന്നതെന്നും, അതുപോലെ, എവിടെയാണ് മാറ്റമുണ്ടാക്കുവാൻ പ്രചോദനമേകുന്നതെന്നും ചിന്തിക്കാനുള്ള ഒരു അവസരമാണ് എന്നും പറഞ്ഞു. മൂർത്തമായ അവസ്ഥകളിലും ചോദ്യങ്ങളിലും പരിശുദ്ധാത്മാവിനെ


ശ്രവിക്കുവാൻ സാധിക്കുക എന്നതാണ് സഭാത്മകമായ കടമ. സുവിശേഷവത്കരണം ഒരു അളവുകോൽ ആധ്യാത്മികതയുടെ ഒരു മാനദണ്ഡമായി ഉപയോഗിക്കാവുന്നത്, സന്ന്യാസസഭകളിലൂടെ നടക്കുന്ന സുവിശേഷവത്കരണമാണെന്ന് പാപ്പാ


ഉദ്‌ബോധിപ്പിച്ചു. എല്ലാ സഭകളുടെയും പ്രത്യേക സിദ്ധികൾ അവസാനം നയിക്കുന്നത് സുവിശേഷവത്കരണത്തിലേക്കാണ്. വിശുദ്ധ പൗലോസ് പറയുന്നതുപോലെ എല്ലാ സിദ്ധികളും സഭയെ പടുത്തുയർത്തുവാൻവേണ്ടിയുള്ളവയാണെന്ന്


പാപ്പാ ഓർമ്മിപ്പിച്ചു. സഭയുടെ ഉദ്ദേശം അതിൽത്തന്നെയല്ല മറിച്ച് സുവിശേഷപ്രഘോഷണമാണെന്ന് പാപ്പാ കൂട്ടിച്ചേർത്തു. സഭാസ്ഥാപകരും സിദ്ധികളും വിശുദ്ധ ജ്യോവന്നി ലെയൊനാർദി, വിശുദ്ധ യോസഫാത്ത്, വിഞ്ചെൻസോ


ദേ പൗളി എന്നിവരുടെ ജീവിതത്തിൽനിന്ന് ഓരോ സന്ന്യാസസഭകൾക്കും, പരിശുദ്ധാത്മാവിനാൽ പ്രേരിതരായ സുവിശേഷപ്രവർത്തകർ എന്നാൽ എന്തെന്ന് ഓരോ അംഗങ്ങൾക്കും അഭ്യസിക്കാമെന്ന് പാപ്പാ പറഞ്ഞു.


പ്രാർത്ഥിക്കുകയും സേവനം ചെയ്യുകയും ചെയ്തിരുന്നവരാണ് അവരെന്ന് ഓർമ്മിപ്പിച്ച പാപ്പാ, സന്ന്യസ്തർ തങ്ങളുടെ ജീവിതത്തിൽ ആത്മീയമായ തലം വളർത്തിയെടുക്കണമെന്ന് പറഞ്ഞു. സുദീർഘമായ ആരാധനയും, വചനവായനയും,


കർത്താവുമായുള്ള ബന്ധവുമില്ലെങ്കിൽ പ്രവർത്തനങ്ങളുടെ എല്ലാം അർത്ഥം ഇല്ലാതാകുമെന്ന് പാപ്പാ കൂട്ടിച്ചേർത്തു. സമൂഹജീവിതം ജ്ഞാനസ്നാനം സ്വീകരിച്ചവരെന്ന നിലയിൽ വ്യക്തിപരമായ തരത്തിൽ നടത്തുന്ന


സുവിശേഷവത്കരണത്തിനു പുറമെ, സമൂഹപരമായ ജീവിതത്തിൽ സഹോദര്യജീവിതത്തിലൂടെയും സുവിശേഷവത്കരണം നടത്തേണ്ടതുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. സമൂഹജീവിതം എന്നത് വലിയൊരു വെല്ലുവിളിയാണ്. എന്നാൽ അതുവഴി


നിങ്ങളെല്ലാവരും ക്രിസ്തുവിന്റെ ശിഷ്യരാണെന്ന് ലോകം അറിയുമെന്ന് (യോഹ. 13,35) പാപ്പാ ഓർമ്മിപ്പിച്ചു. സമൂഹജീവിതത്തിന് എളിമയും ഹൃദയലളിത്യവും പ്രധാനമാണെന്നും അതിനായി ദൈവത്തോട് അപേക്ഷിക്കണമെന്നും


പാപ്പാ ഉദ്‌ബോധിപ്പിച്ചു. സ്വതന്ത്രമായ സഹോദര്യത്തിലൂടെ മറ്റുള്ള സഹോദരങ്ങൾക്ക് ഒരു സാക്ഷ്യമേകാൻ ഓരോരുത്തർക്കും സാധിക്കുമെന്നും അതുവഴി സംഗീതക്കച്ചേരിയിലെന്നപോലെ ഒരു ലയം സൃഷ്ടിക്കാൻ ആകുമെന്നും


പാപ്പാ പറഞ്ഞു. സമൂഹജീവിതവും സന്തോഷവും ഓരോ അംഗങ്ങളും, തങ്ങളുടെ കുറവുകളോടും തിന്മകളോടുംകൂടെ, ക്രിസ്തുവിന്റേതായിരിക്കുന്നതിൽ, അതും എല്ലാവരും ഒരു സമൂഹമായി ആയിരിക്കുന്നതിൽ യഥാർത്ഥ സന്തോഷം


ഉണ്ടാകുമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ദൈവത്താൽ ക്ഷമിക്കപ്പെടുകയും, ആ ക്ഷമ സഹോദരങ്ങളുമായി പങ്കുവയ്ക്കുകയും ചെയ്യുന്നതിലൂടെയാണ് ഈ സന്തോഷം ജീവിതത്തിലുണ്ടാകുന്നത്. അങ്ങനെയുള്ള സന്തോഷം


മറ്റുള്ളവരിലേക്ക് പകരുന്നതാണെന്ന് ഓർമിപ്പിച്ച പാപ്പാ, സഭാസ്ഥാപകരായ ഓരോ വിശുദ്ധരും, തങ്ങളുടെ ജീവിതത്തിലെ ക്രൈസ്തവസാക്ഷ്യവും സന്തോഷവും വഴിയാണ് മറ്റുള്ളവരെ ക്രിസ്തുവിലേക്ക് ആകർഷിച്ചതെന്ന്


കൂട്ടിച്ചേർത്തു. തങ്ങളിലേക്ക് തന്നെയല്ല, ക്രിസ്തുവിലേക്കാണ് മറ്റുള്ളവരെ ആകർഷിക്കേണ്ടതെന്ന് പാപ്പാ അടിവരയിട്ടു പറഞ്ഞു. തിന്മകളും സന്യസ്തരും സമൂഹജീവിതത്തിൽ കുറ്റംപറച്ചിലുകൾക്ക് സ്ഥാനമില്ലെന്ന്


പാപ്പാ ഓർമ്മിപ്പിച്ചു. അത് സമൂഹജീവിതത്തിന്റെ സന്തോഷത്തെ ഇല്ലാതാക്കുന്ന ഒരു തിന്മയാണ്. ഉക്രൈനിൽനിന്നുള്ള സന്യസ്തരെ ആംഭിസംബോധന ചെയ്യവേ, യുദ്ധമെന്ന നാടകം തുടരുന്നത് പലരും മറന്നു


പോകുന്നുവെന്നും, അങ്ങനെ ഉണ്ടാകരുതെന്നും ഓർമ്മിപ്പിച്ചു. രക്തസാക്ഷിത്വം ജീവിക്കുന്ന ഉക്രൈൻ ജനതയോട് സാമീപ്യം അറിയിക്കാൻ പാപ്പാ എല്ലാവരെയും ആഹ്വാനം ചെയ്തു. എല്ലാത്തരത്തിലുമുള്ള ദുരുപയോഗങ്ങൾ,


പ്രത്യേകിച്ച്, കുട്ടികളുടെയും, പ്രതിരോധിക്കാനാകാത്തവരുടെയും നേരെയുള്ള ദുരുപയോഗങ്ങൾ ഒരിക്കലും അംഗീകരിക്കരുതെന്ന് പാപ്പാ പ്രത്യേകം എടുത്തുപറഞ്ഞു. അങ്ങനെയുള്ളവർക്ക് നേരെ അല്പം പോലും സഹിഷ്ണുത


ഉണ്ടാകരുതെന്ന് പാപ്പാ ചാപ്റ്ററിൽ പങ്കെടുത്തവരെ ഓർമ്മിപ്പിച്ചു. പരിശുദ്ധത്മാവിന്റെ പ്രചോദനങ്ങൾ തിരിച്ചറിയാൻ വേണ്ട അനുഗ്രഹം എല്ലാവര്ക്കും ആശംസിച്ച പാപ്പാ, പരിശുദ്ധ അമ്മയുടെ സംരക്ഷണം ഏവർക്കും


നേരുകയും എല്ലാവർക്കും അനുഗ്രഹങ്ങൾ നൽകുകയും ചെയ്തു.