സഭയിലും ലോകത്തിലും സ്ത്രീകളുടെ ദൗത്യം പകരംവയ്ക്കാനാവത്തത്, പാപ്പാ! - vatican news

Play all audios:

“ചെന്തേസ്സിമൂസ് ആന്നൂസ് പ്രോ പൊന്തിഫിക്കൽ ഫൗണ്ടേഷൻറെയും” "സ്ട്രാറ്റെജിക് അല്ലയൻസ് ഓഫ് കാത്തൊലിക്ക് സർവ്വകലാശാലകളുടെയും " അംഗങ്ങളെ പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചു. ജോയി കരിവേലി,
വത്തിക്കാൻ സിറ്റി സ്ത്രീകൾ പൊതുനന്മയ്ക്കായി ഏകുന്ന സംഭാവന, പകരം വയ്ക്കാനാവാത്തതും അനിഷേധ്യവുമാണെന്ന് മാർപ്പാപ്പാ. സഭയുടെ സാമൂഹ്യപ്രബോധനത്തിൻറെ വ്യാപനത്തിനായി പരിശ്രമിക്കുന്ന “ചെന്തേസ്സിമൂസ്
ആന്നൂസ് പ്രോ പൊന്തിഫിക്കൽ ഫൗണ്ടേഷൻറെയും” കത്തോലിക്കാ സഭാപ്രബോധനങ്ങളുടെ അടിസ്ഥാനത്തിൽ ഗവേഷണപഠനങ്ങൾ ഏകോപിക്കുന്ന കത്തോലിക്കാ സർവ്വകലാശാലകളുടെ ഒരു ശൃംഖലയായ സ്ട്രാറ്റെജിക് അല്ലയൻസ് ഓഫ്
കാത്തൊലിക്ക് സർവ്വകലാശാലകളുടെയും അംഗങ്ങളെ ശനിയാഴ്ച (11/03/23) വത്തിക്കാനിൽ സ്വീകരിച്ച വേളയിൽ ഫ്രാൻസീസ് പാപ്പാ “മെച്ചപ്പെട്ടൊരു ലോകത്തിന് സത്രീകളുടെ കൂടുതൽ നേതൃത്വവും, പരിപാലനം നമ്മുടെ
പൊതുഭവനത്തിൻറെ ചാലക യന്ത്രവും” എന്ന ഗ്രന്ഥത്തിൻറെ പ്രകാശനത്തെക്കുറിച്ചു പരാമർശിച്ചുകൊണ്ടാണ് ഇങ്ങനെ പറഞ്ഞത്. പരിത്രാണ ചരിത്രത്തിലെ നിർണ്ണായക നിമിഷങ്ങളിൽ സുപ്രധാന വഴിത്തിരിവുകൾ ഉണ്ടാക്കുന്നത്
പലപ്പോഴും സ്ത്രീകളാണെന്ന് പാപ്പാ വിശദീകരിച്ചു. മെച്ചപ്പെട്ട ഒരു ലോകത്തിൻറെ നിർമ്മിതിയിൽ കരുതലിൻറെ പ്രാധാന്യം എടുത്തുകാട്ടിയ പാപ്പാ ഈ വെളിച്ചത്തിൽ, കൂടുതൽ ഉൾക്കൊള്ളാനും, മറ്റുള്ളവരെ കൂടുതൽ
ബഹുമാനിക്കാനും, പുതിയ വെല്ലുവിളികളെ പുതിയ രീതിയിൽ നേരിടാനുമുള്ള സ്ത്രീകളുടെ സംഭാവനയായി കരുതലിൻറെ മൂന്ന് വശങ്ങൾ എടുത്തുകാട്ടി. ഒന്നാമതായി, ഉപരി സാകല്യത, അതായത് ആരെയും തള്ളിക്കളയാതിരിക്കൽ ഇത്
പവിത്രമായ ഒരു തത്വം ആണെന്ന് പാപ്പാ പറഞ്ഞു. രണ്ടാമത്തേത് അപരനോടുള്ള ഉപരിയായ ആദരവാണെന്നും ഒരോ വ്യക്തിയും അവൻറെ അല്ലെങ്കിൽ, അവളുടെ ഔന്നത്യത്തിൽ, മൗലികാവകാശങ്ങളിൽ ആദരിക്കപ്പെടണമെന്നും പാപ്പാ
ഉദ്ബോധിപ്പിച്ചു. അവസാനത്തെ മാനമായി പാപ്പാ എടുത്തുകാട്ടിയത് പുത്തൻ വെല്ലുവിളികളെ നൂതന രീതിയിൽ നേരിടുക എന്നതാണ്. ഇതിൽ സ്ത്രീകളുടെ നിർണ്ണായക പങ്ക് പാപ്പാ, വേദപുസ്തകത്തിൻറെയും
വത്തിക്കാനിലുൾപ്പടെ ലോകത്തിൽ, സഭയിൽ, കുടുംബത്തിൽ, സമൂഹത്തിൽ മഹിളകൾ വഹിക്കുന്ന ഉന്നതസ്ഥാനങ്ങളുടെയും വെളിച്ചത്തിൽ എടുത്തുകാട്ടി. പര്യാപ്തവും ബോധ്യദായകവുമായ ഉത്തരങ്ങൾ ആവശ്യമുള്ള അഭൂതപൂർവ്വമായ
മാറ്റങ്ങളുടെ ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത് എന്ന വസ്തുതയും പാപ്പാ അനുസ്മരിച്ചു.