ഖുർആൻ കത്തിച്ച സംഭവം അത്യന്തം വേദനാജനകം: പാപ്പാ - vatican news

ഖുർആൻ കത്തിച്ച സംഭവം അത്യന്തം വേദനാജനകം: പാപ്പാ - vatican news

Play all audios:


എമിറാത്തി പത്രമായ അൽ-ഇത്തിഹാദുമായുള്ള ഫ്രാൻസിസ് പാപ്പായുടെ അഭിമുഖ സംഭാഷണത്തിൽ കഴിഞ്ഞ ദിവസം സ്വീഡനിൽ ഖുർആൻ കത്തിച്ച സംഭവത്തിൽ തനിക്കുള്ള അമർഷവും,വേദനയും രേഖപ്പെടുത്തി. ഫാ.ജിനു


ജേക്കബ്,വത്തിക്കാൻ സിറ്റി  യുണൈറ്റഡ് അറബ് പത്രമായ അൽ-ഇത്തിഹാദിന്റെ ഡയറക്ടർ ഹമദ് അൽ-കാബിയുമായുള്ള സംഭാഷണത്തിൽ കഴിഞ്ഞ ദിവസം സ്വീഡനിൽ നടന്ന ഖുർആൻ കത്തിച്ച സംഭവത്തിൽ തന്റെ അമർഷവും വേദനയും


രേഖപ്പെടുത്തി.ഒരു മതം പവിത്രമായി കരുതുന്ന ഗ്രന്ഥം, ആ സമൂഹത്തിലെ വിശ്വാസികളോടുള്ള ബഹുമാനം നിമിത്തം ആദരിക്കപ്പെടണമെന്നും,അഭിപ്രായ സ്വാതന്ത്ര്യം ഒരിക്കലും മറ്റുള്ളവരെ നിന്ദിക്കുന്നതിനുള്ള ഒരു


ഒഴികഴിവായി ഉപയോഗിക്കരുതെന്നും , ഇത് അനുവദിക്കുന്നത് നിരസിക്കുകയും അപലപിക്കുകയും ചെയ്യണമെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു. തുടർന്ന് തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചും, ആശുപത്രിയിൽ തനിക്ക് ലഭിച്ച


പരിചരണത്തെക്കുറിച്ചും പാപ്പാ എടുത്തു പറഞ്ഞു. ആശുപതിയിൽ ജോലി ചെയ്യുന്ന ആളുകളുടെ പ്രതിബദ്ധതയെയും,കർമ്മനിരതയെയും അഭിനന്ദിച്ച പാപ്പാ തനിക്കു വേണ്ടി പ്രാർത്ഥിച്ച എല്ലാവരോടുമുള്ള നന്ദിയും


രേഖപ്പടുത്തി. ചരിത്രപ്രസിദ്ധമായ തന്റെ അബുദാബി സന്ദർശനവും പാപ്പാ അനുസ്മരിച്ചു.സാഹോദര്യവും സമാധാനവും സഹിഷ്ണുതയും പ്രചരിപ്പിക്കാൻ മുൻകൈകൾ എടുക്കുന്ന യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെയും, രാജാവ് 


ഷെയ്ഖ് മുഹമ്മദ് ബിൻ സായിദിന്റെയും പ്രതിബദ്ധതയെ അഭിനന്ദിക്കുകയും, തുടർന്നും യുവജനങ്ങൾക്കുവേണ്ടിയുള്ള നന്മ നിറഞ്ഞ പ്രവർത്തനങ്ങൾ തുടരുവാനുള്ള ആശംസകൾ അറിയിക്കുകയും ചെയ്തു. നിഷേധാത്മക


സന്ദേശങ്ങളിൽ നിന്നും, തെറ്റായ വാർത്തകളിൽ നിന്നും, ഭൗതികവാദം, വിദ്വേഷം, മുൻവിധി എന്നിവയുടെ പ്രലോഭനങ്ങളിൽ നിന്നും യുവജനങ്ങളെ  സംരക്ഷിക്കാനുള്ള ഒരേയൊരു മാർഗ്ഗം യുദ്ധത്തിലേക്ക് അവരെ


നയിക്കാതിരിക്കുകയും, മറിച്ച്   സ്വാതന്ത്ര്യം, വിവേചനാധികാരം, ഉത്തരവാദിത്തം എന്നിങ്ങനെയുള്ള മൂല്യങ്ങൾ അഭ്യസിപ്പിക്കുകയുമാണെന്നും പാപ്പാ കൂട്ടിച്ചേർത്തു. തുടർന്ന് മനുഷ്യ


സാഹോദര്യത്തെക്കുറിച്ചുള്ള രേഖയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി, വത്തിക്കാനിൽ തന്നെ സന്ദർശിക്കാനെത്തുന്ന രാഷ്ട്ര പ്രതിനിധികൾക്ക്   അത് എപ്പോഴും സമ്മാനിക്കുമെന്നും , കാരണം ഇത് മതങ്ങൾ


തമ്മിലുള്ള സംവാദത്തിന് മാത്രമല്ല, എല്ലാ മനുഷ്യരുടെയും സമാധാനപരമായ സഹവർത്തിത്വത്തിനുള്ള ഒരു പ്രധാന വാചകമാണെന്ന് താൻ  വിശ്വസിക്കുന്നുവെന്നും പാപ്പാ പറഞ്ഞു. തീവ്രവാദ ഭീഷണികൾ


വർധിക്കുന്നതിനെക്കുറിച്ചും പാപ്പാ സംസാരിച്ചു. വംശഹത്യ, തീവ്രവാദ പ്രവർത്തനങ്ങൾ, നിർബന്ധിത സ്ഥാനഭ്രംശം, മനുഷ്യാവയവങ്ങൾ കടത്തൽ, ഗർഭച്ഛിദ്രം, ദയാവധം തുടങ്ങിയ ജീവന് ഭീഷണിയുള്ള എല്ലാ നടപടികളെയും 


ഫ്രാൻസിസ് പാപ്പാ അപലപിച്ചു. അവസാനമായി അബുദാബിയിലെ ക്രിസ്ത്യാനികളുടെ വിശ്വാസസൗകര്യങ്ങൾക്കായി തുറന്നുകൊടുത്തിരിക്കുന്ന അബ്രഹാം ഭവനത്തെയും പാപ്പാ അഭിനന്ദിച്ചു.